Sabarimala: ശരണവിളിയുടെ പാതയിൽ… ശബരിമല നട തുറന്നു; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം

Sabarimala Mandala Kalam Begins: അങ്കി ചാർത്തിയുള്ള ദീപാരാധന ഡിസംബർ 26 നാണ്. പിന്നീട് 27 നാണ് മണ്ഡലപൂജ നടക്കുക. 27 ന് രാത്രി നടയടക്കുന്നതോടെ മണ്ഡലകാലം പൂർത്തിയാകും. തുടർന്ന് ഡസംബർ 30ന് വൈകിട്ടാണ് മകരവിളക്ക് ഉത്സവത്തിൻ്റെ ഭാ​ഗമായി വീണ്ടും നടതുറക്കും.

Sabarimala: ശരണവിളിയുടെ പാതയിൽ... ശബരിമല നട തുറന്നു; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം

Sabarimala

Published: 

16 Nov 2025 | 07:12 PM

പത്തനംതിട്ട: ശരണവിളിയുടെ പാതയിൽ ശബരിമല നടതുറന്നു. മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തിയായ അരുൺകുമാർ നമ്പൂതിരിയാണ് ശബരിമല നടതുറന്നത്. നാളെ (തിങ്കൾ) പുലർച്ചെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കും. ഇതോടെ ഈ വർഷത്തെ ശബരിമല തീർത്ഥാടനത്തിന് തുടക്കംകുറിക്കും. പിന്നീട് എല്ലാ ദിവസവും പുലർച്ചെ മൂന്ന് മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയും വൈകിട്ട് മൂന്ന് മുതൽ രാത്രി 11 വരെയും ഭക്തർക്ക് ദർശനം ലഭിക്കും.

അങ്കി ചാർത്തിയുള്ള ദീപാരാധന ഡിസംബർ 26 നാണ്. പിന്നീട് 27 നാണ് മണ്ഡലപൂജ നടക്കുക. 27 ന് രാത്രി നടയടക്കുന്നതോടെ മണ്ഡലകാലം പൂർത്തിയാകും. തുടർന്ന് ഡസംബർ 30ന് വൈകിട്ടാണ് മകരവിളക്ക് ഉത്സവത്തിൻ്റെ ഭാ​ഗമായി വീണ്ടും നടതുറക്കും. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം. ജനുവരി 19 വരെ തീർത്ഥാടകർക്ക് ദർശം നടത്താനാകും. ജനുവരി 20 ന് രാവിലെ വീണ്ടും നടയടയ്ക്കുന്നതാണ്.

Also Read: മല ഓടിക്കയറരുത്, വസ്ത്രങ്ങൾ പമ്പയിൽ ഉപേക്ഷിക്കരുത്; അയ്യപ്പഭക്തർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ദർശനം നടത്തുന്നതിനായി ഓൺലൈനിലൂടെയും ഭക്തർക്ക് ബുക്കിങ് ചെയ്യാവുന്നതാണ്. www.sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ഓൺലൈൻ ബുക്കിംങ് നടത്തേണ്ടത്. പ്രതിദിനം 70,000 പേർക്ക് മാത്രമെ ഓൺലൈൻ ബുക്കിങ് നടത്താൻ സാധിക്കുകയുള്ളൂ. സ്പോട്ട് ബുക്കിങ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ സത്രം ചെങ്ങന്നൂർ എന്നിവടങ്ങളിലാണ് സ്പോട്ട് ബുക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

നട തുറന്ന ആദ്യം ദിവസം തന്നെ തീർത്ഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. താഴെ തിരുമുറ്റത്തും നടപ്പന്തലിലും നൂറുകണക്കിന് അയ്യപ്പ ഭക്തന്മാരാണ് നടതുറക്കുന്നതിനായി കാത്തുനിന്നത്. ക്ഷേത്രത്തിലെ നെയ്‌വിളക്കിൽ നിന്നുള്ള നാളവുമായി നിലവിലെ മേൽശാന്തിയായ അരുൺകുമാർ നമ്പൂതിരിയാണ് ആഴിക്ക് സമീപം എത്തി ആഴിയിലേക്ക് അഗ്നി പകർന്നത്. ശേഷം നിയുക്ത ശബരിമല മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി, മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി എന്നിവരും അരുൺകുമാർ നമ്പൂതിരിയുടെ കൈ പിടിച്ച് പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തേക്ക് എത്തി.

Related Stories
Hindu Purana: നിങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ പാപങ്ങളാണോ ഈ ജന്മത്തിലെ കഷ്ടതകൾക്ക് കാരണം?
Shani Transit 2026: ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു.! ഈ 3 രാശിക്കാർക്ക് സംഭവിക്കാൻ പോകുന്നത്
Aditya Mangal Raviyog: ജോലിയിൽ സ്ഥാനക്കയറ്റം, ഇഷ്ടഭക്ഷണം, സമാധാനം! ആദിത്യ മംഗൾ-രവി യോഗയുടെ ശുഭസംയോജനം ഈ 5 രാശിക്കാർക്ക് നേട്ടങ്ങൾ
Today’s Horoscope: സന്തോഷവും സങ്കടങ്ങളും കാത്തിരിക്കുന്നു! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം
Malayalam Astrology: മാർച്ച് മുതൽ മൂന്ന് രാശികളുടെ തലവര മാറാൻ പോകുന്നു, വ്യാഴത്തിൻ്റെ ചലനം ഇങ്ങനെ
Kumbh Mela in Kerala: കേരള കുംഭമേള: മാഘ മാസത്തിൽ നദീസ്നാനം ചെയ്യേണ്ടതിന്റെ പ്രാധാന്യം; ആത്മീയ നേട്ടങ്ങളും പരിശീലന രീതിയും
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്