Bangladesh Election 2026: ഷെയ്ഖ് ഹസീനയ്ക്ക് ശേഷം ആദ്യ അങ്കം; ബംഗ്ലാദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്

Bangladesh first polls after sheikh hasina ouster : മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബി.എൻ.പി.), രാജ്യത്തെ പ്രബല ഇസ്‌ലാമിസ്റ്റ് പാർട്ടിയായ ജമാത്തെ ഇസ്‍ലാമിയും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്.

Bangladesh Election 2026: ഷെയ്ഖ് ഹസീനയ്ക്ക് ശേഷം ആദ്യ അങ്കം; ബംഗ്ലാദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്

Health Benefits Of Pumpkin

Published: 

12 Feb 2026 | 06:38 AM

ധാക്ക: 2024-ലെ ഐതിഹാസികമായ ബഹുജന പ്രക്ഷോഭത്തിലൂടെ ഷെയ്ഖ് ഹസീന സർക്കാർ പുറത്താക്കപ്പെട്ടതിനുശേഷം ബംഗ്ലാദേശ് ഇന്ന് ആദ്യ പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നു. 15 വർഷം നീണ്ടുനിന്ന ഹസീനയുടെ ഭരണത്തിന് അന്ത്യം കുറിച്ച വിപ്ലവകരമായ മാറ്റങ്ങൾക്ക് ശേഷമുള്ള ഈ ജനവിധി രാജ്യത്തിന്റെ ജനാധിപത്യ പുനഃസ്ഥാപനത്തിൽ നിർണായകമാണ്. 12.9 കോടി വോട്ടർമാരാണ് പുതിയ പാർലമെന്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ഇന്ന് പോളിങ് ബൂത്തുകളിലെത്തുന്നത്.

മത്സരരംഗത്ത് 50-ലേറെ രാഷ്ട്രീയ പാർട്ടികളിലായി 1981 സ്ഥാനാർഥികളുണ്ടെങ്കിലും, മുൻ ഭരണകക്ഷിയായ അവാമി ലീഗിന് തിരഞ്ഞെടുപ്പിൽ വിലക്കേർപ്പെടുത്തിയതിനാൽ അവർ ഇക്കുറി ചിത്രത്തിലില്ല. നിലവിൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ഷെയ്ഖ് ഹസീനയുടെ അഭാവത്തിൽ, നോബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ മേൽനോട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Also Read: India-Malaysia: ഇരട്ടത്താപ്പില്ല, വിട്ടുവീഴ്ചയില്ല; ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി ഇന്ത്യയും മലേഷ്യയും

മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബി.എൻ.പി.), രാജ്യത്തെ പ്രബല ഇസ്‌ലാമിസ്റ്റ് പാർട്ടിയായ ജമാത്തെ ഇസ്‍ലാമിയും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. ഹസീനയെ പുറത്താക്കിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർഥിക്കൂട്ടായ്മ രൂപീകരിച്ച ‘ദ നാഷണൽ സിറ്റിസൺ പാർട്ടി’ (എൻ.സി.പി.) ബി.എൻ.പി. നയിക്കുന്ന സഖ്യത്തിന്റെ ഭാഗമായാണ് മത്സരിക്കുന്നത്. അന്തരിച്ച ഖാലിദ സിയയുടെ മകനും ബി.എൻ.പി. ചെയർമാനുമായ താരിഖ് റഹ്മാനാണ് സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി.

ആകെ 350 അംഗങ്ങളുള്ള പാർലമെന്റിൽ 300 സീറ്റുകളിലേക്കാണ് നേരിട്ടുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കിയുള്ള 50 വനിതാ സംവരണ സീറ്റുകൾ പാർട്ടികൾക്ക് ലഭിക്കുന്ന വോട്ട് വിഹിതത്തിന് അനുസൃതമായി വീതിച്ചുനൽകും. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ യൂറോപ്യൻ യൂണിയൻ, കോമൺവെൽത്ത് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള 500-ഓളം നിരീക്ഷകരും രാജ്യത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തേക്ക് ബംഗ്ലാദേശിന്റെ ഭാവി നിർണ്ണയിക്കുന്ന ഈ തിരഞ്ഞെടുപ്പിനെ അതീവ ജാഗ്രതയോടെയാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.

Related Stories
Oman Announces Ramadan: ഒമാനിൽ റമസാൻ മാസപ്പിറവി മുൻകൂട്ടി പ്രഖ്യാപിച്ചു, ഇത് ചരിത്രത്തിലാദ്യം
E-passports: പ്രവാസികൾ അറിയാൻ പറയുന്നു, ഇ-പാസ്‌പോർട്ടിലേക്ക് മാറണം… ​ഗുണങ്ങൾ ഏറെയുണ്ട്, അപേക്ഷിക്കേണ്ട വിധം
Annular Solar Eclipse: ഫെബ്രുവരി 17-ന് ആകാശത്ത് അഗ്നിവലയമോ? സൂര്യഗ്രഹണം ഇന്ത്യയിൽ കാണാമോ? സമയവും സുരക്ഷാ നിർദ്ദേശങ്ങളും
Emmanuel Macron: ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലേക്ക്; സന്ദര്‍ശനം നിര്‍ണായക തീരുമാനങ്ങള്‍ക്കായി
GCC Railway Project: ഗൾഫ് രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി ഉടൻ സത്യമാകും, ​ഗുണങ്ങൾ ഏറെ
Nursing Education UAE: നേഴ്സിങ് പഠിച്ച് ദുബായ്ക്ക് പോകാനാണോ സ്വപ്നം കാണുന്നത്, ശ്രദ്ധിക്കൂ… പുതിയ കർശന നിർദ്ദേശങ്ങൾ എത്തുന്നു
പപ്പായ കൊണ്ടൊരു അച്ചാർ... ഇതുമതി ഒരു പ്ലേറ്റ് ചോറിന്
ഫ്രിഡ്ജിൽ വെച്ചാലും പാൽ പിരിയാം, പരിഹാരമുണ്ട്
ബീറ്റ്റൂട്ട് ഉണ്ടോ? ജാം ഇനി വീട്ടിൽ തയ്യാറാക്കാം
അച്ചാറുകൾ എത്ര കാലം ഫ്രിഡ്ജില്‍ സൂക്ഷിക്കാം?
ഡോള്‍ഫിനേ കണ്ണു ചിമ്മ്! ഒഡീഷയിലെ പുരി ബീച്ചിലെ ദൃശ്യങ്ങള്‍
മഥുരയിലെ വൃന്ദാവനിൽ ഉദ്ഘാടനത്തിന് പിന്നാലെ ഹോട്ടലിന് തീ പിടിച്ചപ്പോള്‍
യാത്ര ഇനി സംഗീതസാന്ദ്രം! ഇന്ത്യയിലെ ആദ്യ മ്യൂസിക്കല്‍ റോഡ് മുംബൈയില്‍
ആരോഗ്യമേഖലയ്ക്ക് പൊന്‍തൂവല്‍; കൊച്ചിൻ കാൻസർ സെന്റർ നാടിന് സമർപ്പിച്ചു