Sheikh Hasina: ബംഗ്ലാദേശ് പുകയുന്നു; ഷെയ്ഖ് ഹസീനയുടെ വീട് ഇടിച്ചുനിരത്തി പ്രതിഷേധക്കാര്‍

Mujibur Rehman’s House: സമൂഹ മാധ്യമങ്ങളിലൂടെ ഹസീന രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധക്കാരുടെ നീക്കം. ഹസീനയുടെ വീട് കൂടാതെ പാര്‍ട്ടിയിലെ മറ്റ് അംഗങ്ങളുടെ വീടുകളും പ്രതിഷേധക്കാര്‍ തകര്‍ത്തു. ആയിരത്തിലേറെ പേരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.

Sheikh Hasina: ബംഗ്ലാദേശ് പുകയുന്നു; ഷെയ്ഖ് ഹസീനയുടെ വീട് ഇടിച്ചുനിരത്തി പ്രതിഷേധക്കാര്‍

കലാപകാരികള്‍ തകര്‍ത്ത ഷെയ്ഖ് ഹസീനയുടെ വീട്‌

Published: 

06 Feb 2025 | 03:28 PM

ധാക്ക: ബംഗ്ലാദേശില്‍ വീണ്ടും കലാപം പൊട്ടിപുറപ്പെട്ടു. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബ വീട് പ്രതിഷേധക്കാര്‍ തകര്‍ത്തു. ബംഗ്ലാദേശ് സ്ഥാപകനും രാഷ്ട്രപിതാവുമായി മുജീബിര്‍ റഹ്‌മാന്റെ വസതി കൂടിയാണിത്. അദ്ദേഹത്തിന്റെ മകളാണ് ഷെയ്ഖ് ഹസീന.

സമൂഹ മാധ്യമങ്ങളിലൂടെ ഹസീന രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധക്കാരുടെ നീക്കം. ഹസീനയുടെ വീട് കൂടാതെ പാര്‍ട്ടിയിലെ മറ്റ് അംഗങ്ങളുടെ വീടുകളും പ്രതിഷേധക്കാര്‍ തകര്‍ത്തു. ആയിരത്തിലേറെ പേരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.

കഴിഞ്ഞ ബുധനാഴ്ച (ഫെബ്രുവരി 5) രാത്രി ഹസീന സമൂഹ മാധ്യമം വഴി ബംഗ്ലേശികളോട് സംസാരിച്ചിരുന്നു. ഇതാണ് അക്രമകാരികളെ പ്രകോപിപ്പിച്ചത്. ഇതോടെ കലാപകാരികള്‍ ഒരമിച്ചെത്തി ഹസീനയുടെ വീട് മണ്ണമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തി. ഹസീന സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്ക് പ്രതിഷേധക്കാര്‍ അവരുടെ വീട്ടിലേക്ക് എത്തിയിരുന്നു. ക്രെയിനും എക്‌സ്‌കവേറ്ററും ഉപയോഗിച്ച് കെട്ടിടം പൂര്‍ണമായും പൊളിച്ചുനീക്കിയ ശേഷം വീട്ടിലെ സാധനങ്ങള്‍ക്ക് തീയിടുകയായിരുന്നു.

ആയിരത്തിലേറെ പേരെ ഹസീനയുടെ വീട്ടിലേക്കെത്തിയത്. അവരെ നേരിടുന്നതിനായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് ഷെയ്ഖ് ഹസീന രംഗത്തെത്തി. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് രാജ്യത്തിന്റെ സ്വാതന്ത്ര്യം തകര്‍ക്കാന്‍ സാധിക്കില്ല. ഒരു കെട്ടിടം തകര്‍ക്കാന്‍ കഴിഞ്ഞെന്ന് കരുതി ചരിത്രം മായ്ക്കാനാകില്ലെന്ന് അവര്‍ പറഞ്ഞു.

അതേസമയം, കൊല്ലപ്പെടുന്നതിന് മിനിറ്റുകള്‍ മാത്രം മുമ്പാണ് താന്‍ ബംഗ്ലാദേശില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഷെയ്ഖ് ഹസീന നേരത്തെ പറഞ്ഞിരുന്നു. അവരുടെ പാര്‍ട്ടിയായ അവാമി ലീഗ് പുറത്തുവിട്ട ശബ്ദ സന്ദേശത്തിലാണ് ഹസീന ഇക്കാര്യം പറഞ്ഞത്.

കൊല്ലപ്പെടുന്നതിന് 20-25 മിനിറ്റ് മുമ്പാണ് താനും സഹോദരിയും രക്ഷപ്പെടുന്നത്. ഓഗസ്റ്റ് 21 നടന്ന ആക്രമണത്തെ തങ്ങള്‍ക്ക് അതിജീവിക്കാന്‍ സാധിച്ചു. ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതില്‍ അല്ലാഹുവിന്റെ ഹിതം, അല്ലാഹുവിന്റെ കരം ഉണ്ടായിരിക്കുമെന്ന് ഉറപ്പാണെന്നാണ് ഹസീന പറഞ്ഞത്.

Also Read: Sheikh Hasina: ‘ഇന്ത്യയിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ കൊല്ലപ്പെട്ടേനെ’: ഷെയ്ഖ് ഹസീന

2024 ജനുവരി ഓഗസ്റ്റ് 5നാണ് സഹോദരി രഹനയ്ക്കൊപ്പം ഷെയ്ഖ് ഹസീന ധാക്കയിലെ വസതിയില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്തത്. നിലവില്‍ ഡല്‍ഹിയിലാണ് ഇരുവരുടെയും താമസം.

 

Loading...
Unable to load recommendations.
Follow Us
Related Stories
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ