AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gulf SSLC Exam Update : ഗൾഫ് മേഖലയിലെ എസ്എസ്എൽസി, ഹയർ സക്കൻഡറി പരീക്ഷ റദ്ദാക്കി

Gulf SSLC Higher Secondary Exam 2026 Update : പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിലെ എസ്എസ്എൽസി ഹയർ സക്കൻഡറി പരീക്ഷകൾ നീണ്ടുപോകുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പരീക്ഷ സംഘടിപ്പിക്കാനും മൂല്യനിർണയം നടത്താനും സധിക്കില്ല. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേർന്നിരുന്നു.

Gulf SSLC Exam Update : ഗൾഫ് മേഖലയിലെ എസ്എസ്എൽസി, ഹയർ സക്കൻഡറി പരീക്ഷ റദ്ദാക്കി
Sslc ExamImage Credit source: PTI
Jenish Thomas
Jenish Thomas | Published: 10 Apr 2026 | 10:57 PM

തിരുവനന്തപുരം : പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിൽ നീട്ടിവെച്ച എസ്എസ്എൽസി ഹയർ സക്കൻഡറി പരീക്ഷകൾ റദ്ദാക്കി. പരീക്ഷകൾ നടത്താനുള്ള സുരക്ഷിതമായ സാഹചര്യം ഗൾഫിൽ ഇല്ലാത്തതിനാലും തിരഞ്ഞെടുപ്പിന് തുടർന്ന് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് പരീക്ഷ റദ്ദാക്കിയിരിക്കുന്നത്. നേരത്തെ ഇക്കാര്യം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതലയോഗം ചേർന്നിരുന്നു.

പകരം ഓണം ക്രിസ്മസ് പരീക്ഷകളുടെ മാനദണ്ഡവും ബോണസ് മാർക്കും കൂടി ചേർത്ത് അന്തിമ ഫലം പ്രസിദ്ധീകരിക്കും. ഹയർ സക്കൻഡറിയിൽ പ്ലസ് വൺ മാർക്കും ചേർത്തും ബോണസും നൽകി അന്തിമ ഫലം പ്രസിദ്ധീകരിക്കും. സുരക്ഷിതമായ സാഹചര്യം ഒരുക്കിയ പരീക്ഷ നടത്താൻ സാധിക്കാത്തതിനാലാണ് ഗൾഫ് മേഖലയിലെ എസ്എസ്എൽസി ഹയർ സക്കൻഡറി പരീക്ഷകൾ റദ്ദാക്കിയത്. മാർച്ച് അഞ്ചിന് തുടങ്ങേണ്ടിയിരുന്ന പരീക്ഷയാണ് യുദ്ധഭീതിയെ തുടർന്ന് നിർത്തിവച്ചത്. പ്രവാസി വിദ്യാർത്ഥികളുടെ തുടർപഠനത്തെ ബാധിക്കാതിരിക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം മെയ് ഒമ്പതാം തീയതിയായിരുന്നു എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത്. ഇത്തവണ തിരഞ്ഞെടുപ്പിനെ തുടർന്ന് മൂല്യനിർണയം വൈകുന്നതിനാൽ പരീക്ഷ ഫലം പുറത്ത് വരാൻ വൈകിയേക്കും. എന്നിരുന്നാലും അതിവേഗം മൂല്യനിർണയം പൂർത്തിയാക്കി വിദ്യാർഥികളുടെ തുടർ പഠനത്തിന് സുരക്ഷതമായ സാഹചര്യം ഒരുക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്.

Follow Us