Manoj K Jayan: ‘ഞങ്ങൾക്കെല്ലാം പേടി ഉണ്ടായിരുന്നു, പക്ഷേ മമ്മൂക്ക സ്ട്രോങ്ങായി നിന്നു, ആ സിനിമയുടെ ഹൈലൈറ്റാണ് അത്’; മനോജ് കെ ജയൻ

Manoj K Jayan: കരിയറിൽ ഏറെ ആരാധകരുള്ള കഥാപാത്രമായിരുന്നു രാജമാണിക്യത്തിലെ രാജസെൽവം. ഇപ്പോഴിതാ രാജമാണിക്യം എന്ന ചിത്രത്തെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സിനിമയിലെ തിരുവനന്തപുരം സ്ലാങ്ങിനെ കുറിച്ചും സംസാരിക്കുകയാണ് താരം.

Manoj K Jayan: ഞങ്ങൾക്കെല്ലാം പേടി ഉണ്ടായിരുന്നു, പക്ഷേ മമ്മൂക്ക സ്ട്രോങ്ങായി നിന്നു, ആ സിനിമയുടെ ഹൈലൈറ്റാണ് അത്; മനോജ് കെ ജയൻ

മനോജ് കെ ജയൻ, മമ്മൂട്ടി

Published: 

01 Jul 2025 11:34 AM

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ. അദ്ദേഹത്തിന്റെ സിനിമാ കരിയറിൽ ഏറെ ആരാധകരുള്ള കഥാപാത്രമായിരുന്നു രാജമാണിക്യത്തിലെ രാജസെൽവം. ഇപ്പോഴിതാ രാജമാണിക്യം എന്ന ചിത്രത്തെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സിനിമയിലെ തിരുവനന്തപുരം സ്ലാങ്ങിനെ കുറിച്ചും സംസാരിക്കുകയാണ് താരം. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെ കുറിച്ച് അദ്ദേ​ഹം മനസ് തുറന്നത്.

‘എന്റെ വളരെ ഹിറ്റായിട്ടുള്ള ഒരു ഡയലോ​ഗ് ആയിരുന്നു രാജമാണിക്യത്തിലെ അവന്റെ ഒരു പീറ കൂളിങ് ​ഗ്ലാസും തള്ളേ, പിള്ളേ, എന്തെര് എന്നൊക്കെ പറഞ്ഞുള്ള ഒരു ഓഞ്ഞ ലാ​ഗ്വേജും,  ഇതൊന്നും അവന്റേത് അല്ലെന്ന് എനിക്ക് മനസിലായി. ഈ കാണുന്നത് അല്ലവൻ, ഈ കാണിക്കുന്നതും അല്ലവൻ, എന്നത്.

ആ ഡയലോ​​ഗ് അങ്ങനെ തന്നെയായിരുന്നു. ആദ്യമേ എഴുതി വെച്ച ഡയലോ​ഗാണത്. അല്ലാതെ നമ്മൾ കൈയിൽ നിന്ന് ഇട്ടതൊന്നുമല്ല. കോട്ടയം കുഞ്ഞച്ചന് ആടുതോമയിൽ ഉണ്ടായ ഒരു അപ്പിയറൻസും എന്നും അതിൽ പറയുന്നുണ്ട്. അതുപോലെ നശിച്ചവനാണ് നശിപ്പിക്കും ഞാൻ എന്ന ഡയലോ​ഗുമുണ്ട്. അമ്മേ സന്തോഷമായി അമ്മേ എന്ന ഡയലോ​ഗുമുണ്ട്.

ഇതെല്ലാം രാജമാണിക്യം സിനിമയിൽ ഹൈലൈറ്റ് ചെയ്ത് പറയാൻ സാധിക്കുന്ന എന്റെ ഡയലോ​ഗുകളാണ്. വളരെ രസമുള്ള ഷൂട്ടായിരുന്നു. പളനിയിലാണ് മെയിൻ ഷൂട്ടിങ് നടന്നിരുന്നത്. മമ്മൂക്കും ഞങ്ങളുമൊക്കെ പൊള്ളാച്ചിയിലെ ഒരു ഹോട്ടലിൽ തന്നെയായിരുന്നു താമസം. എല്ലാവരും കൂട്ടംകൂടി കോമഡിയൊക്കെ പറഞ്ഞ് ഇരിക്കുമായിരുന്നു. രസമുള്ള സെറ്റായിരുന്നു.
പക്ഷേ ഇത് ഇത്രയും വലിയ ഹിറ്റാകുമെന്ന് സത്യത്തിൽ പ്രതീക്ഷിച്ചിരുന്നില്ല. ശരിക്കും ഞങ്ങൾ ഞെട്ടിയിരുന്നു. റൈറ്റർക്കും അണിയറപ്രവർത്തകർക്കുമൊക്കെ അതിൽ തിരുവനന്തപുരം സ്ലാങ് വന്നാൽ ശരിയാകുമോ എന്ന സംശയമായിരുന്നു.

ഇമോഷണലായ സീനിൽ നമ്മളില്ലേ എന്നൊക്കെ പറയാനുണ്ടായിരുന്നു. ഈ സ്ലാങ്ങിൽ വന്നാൽ പ്രശ്നമാകില്ലേയെന്ന് പലരും സംശയിച്ചു. പക്ഷേ മമ്മൂക്ക വളരെ സ്ട്രോങ്ങായി നിന്നു. ഇത് ചെയ്താൽ നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും പറഞ്ഞ് കേട്ടപ്പോൾ എനിക്കും പേടിയുണ്ടായിരുന്നു. പക്ഷേ ആ സ്ലാങ് തന്നെയാണ് ആ സിനിമയിൽ ഏറ്റവും വലിയ ഹൈലൈറ്റായി മാറിയത്’, മനോജ് കെ ജയൻ പറയുന്നു.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും