Thudarum Movie: ‘പോലീസ് സ്റ്റേഷൻ ഫൈറ്റിൽ ലാലേട്ടന് കടുത്ത പനിയായിരുന്നു’; എഴുന്നേൽക്കാൻ പോലും ബുദ്ധിമുട്ടിയെന്ന് നിർമ്മാതാവ് രഞ്ജിത്

M Ranjith About Mohanlal: തുടരും സിനിമയിലെ ഷൂട്ടിംഗിനിടെ മോഹൻലാലിന് കടുത്ത പനി ബാധിച്ചെന്ന് നിർമ്മാതാവ് എം രഞ്ജിത്തിൻ്റെ വെളിപ്പെടുത്തൽ. പോലീസ് സ്റ്റേഷൻ ഫൈറ്റ് സീൻ ചിത്രീകരിച്ചത് പനി ബാധിച്ചിരിക്കെയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Thudarum Movie: പോലീസ് സ്റ്റേഷൻ ഫൈറ്റിൽ ലാലേട്ടന് കടുത്ത പനിയായിരുന്നു; എഴുന്നേൽക്കാൻ പോലും ബുദ്ധിമുട്ടിയെന്ന് നിർമ്മാതാവ് രഞ്ജിത്

എം രഞ്ജിത്, മോഹൻലാൽ

Published: 

05 May 2025 | 09:42 PM

തുടരും സിനിമയിലെ പ്രധാനപ്പെട്ട ഒരു സീനായ പോലീസ് സ്റ്റേഷൻ ഫൈറ്റ് ഷൂട്ട് ചെയ്യുമ്പോൾ മോഹൻലാലിന് കടുത്ത പനിയായിരുന്നു എന്ന് നിർമ്മാതാവ് രഞ്ജിത്. അദ്ദേഹം എഴുന്നേൽക്കാൻ പോലും ബുദ്ധിമുട്ടിയെന്നും ഗുളിക കഴിച്ചാണ് ആ സീൻ ഷൂട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.

“പോലീസ് സ്റ്റേഷൻ ഫൈറ്റ് എടുക്കുമ്പോൾ, ചേട്ടൻ അന്ന് ബിഗ് ബോസും ചെയ്യുന്ന സമയമാണ്. അഞ്ച് ദിവസം തുടരെ ഉണ്ടെങ്കിലേ ഈ ഫൈറ്റ് തീരൂ. ഫൈറ്റ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ചേട്ടന് കടുത്ത പനിയായി. എഴുന്നേൽക്കാൻ പറ്റുന്നില്ല. അതുപോലെ പനി. എന്നോട് ഫോൺ ചെയ്ത് അദ്ദേഹം പറഞ്ഞു, വല്ലാത്ത പനിയാണെന്ന്. ഞാൻ ഉടനെ അദ്ദേഹത്തിൻ്റെ മുറിയിൽ ചെന്നു. നോക്കുമ്പോൾ അതിഭീകര പനിയാണ്. ഭയങ്കരമായിട്ട് പൊള്ളുന്നുണ്ട്. അപ്പോൾ ഞാൻ ചേട്ടനോട് പറഞ്ഞു, “ചേട്ടാ, വേണമെങ്കിൽ നമുക്ക് ഇന്ന് ബ്രേക്ക് ചെയ്യാം.” അദ്ദേഹം പറഞ്ഞു, “എനിക്ക് ബിഗ് ബോസ് ഉണ്ട്. ഇതെല്ലാം ഇവിടെ കിടക്കും. രഞ്ജിത്തിൻ്റെ പൈസ പോകും. ഞാൻ തിരിച്ച് വരുന്നത് വരെ നിക്കണ്ടേ. ഇപ്പോ തുടങ്ങിയാലും ബിഗ് ബോസ് ഷൂട്ടിന് മുൻപ് തീരില്ല” എന്ന് പറഞ്ഞു. ഈ പനി പിടിച്ച് എന്ത് ചെയ്യാനാണ് എന്ന് ഞാൻ ചോദിച്ചു.”- രഞ്ജിത് പറഞ്ഞു.

Also Read: Mohanlal-Prakash Varma: മോഹൻലാൽ ജനറലി ഒരു വണ്ടർഫുൾ സോളാണ്, ഒരൊറ്റ വാക്കിൽ നമ്മളെ എടുത്ത് വേറൊരു തലത്തിൽ വെക്കും: പ്രകാശ് വർമ

“അങ്ങനെ അവിടെ ഇരുന്ന് ഒരു ഡോക്ടറെ വിളിച്ച് ഹൈ ഡോസ് മരുന്ന് ചോദിച്ചു. ഒരെണ്ണത്തിന് പകരം മൂന്ന് ഗുളികകളാണ് അദ്ദേഹം കഴിച്ചത്. അങ്ങനെയാണ് ഫൈറ്റ് ചെയ്തത്. ആ ജമ്പ് ചെയ്യുന്ന സീനൊക്കെ ഭീകരമായ പനിയുള്ള സമയത്ത് എടുത്തതാണ്. അതൊന്നും റോപ്പിൻ്റെ സഹായത്തിലല്ല. പിറ്റേദിവസം 12 മണിക്കാണ് ഫ്ലൈറ്റ്. ഷൂട്ടിംഗ് തുടങ്ങിയിട്ട് ഫൈറ്റ് തീരുന്നില്ല. രണ്ട് മണിയാകുമ്പോ തീർക്കാമെന്ന് മാസ്റ്റർ പറഞ്ഞു. അത് പുലർച്ചെ നാല് മണിയായി. പിന്നെ ഒരു പോർഷൻ ചെയ്യാനുണ്ടായിരുന്നു. ആ ഫൈറ്റ് കൂടി ചെയ്തിട്ട് 9.30 ആയപ്പോഴാണ് എയർപോർട്ടിലേക്ക് പോകുന്നത്. ഇത് അതിശയോക്തിയല്ല. മലയാളത്തിൽ ഒരാളും ഇങ്ങനെ ചെയ്യില്ല.”- രഞ്ജിത് തുടർന്നു.

 

 

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ