Donald Trump: ഇന്ത്യയുമായുള്ള ഭിന്നതയ്ക്ക് കാരണം തീരുവ പ്രശ്‌നം; തുറന്നു സമ്മതിച്ച് ട്രംപ്‌

Donald Trump on tariffs imposed on India: ഇന്ത്യയായിരുന്നു റഷ്യയുടെ ഏറ്റവും വലിയ ഉപഭോക്താവ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തിയത്. അതത്ര എളുപ്പമായിരുന്നില്ലെങ്കിലും, താന്‍ ചെയ്തത് വലിയൊരു കാര്യമാണെന്നും യുഎസ് പ്രസിഡന്റ്

Donald Trump: ഇന്ത്യയുമായുള്ള ഭിന്നതയ്ക്ക് കാരണം തീരുവ പ്രശ്‌നം; തുറന്നു സമ്മതിച്ച് ട്രംപ്‌

ഡൊണാൾഡ് ട്രംപ്

Published: 

13 Sep 2025 | 07:55 AM

ഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണമായെന്ന് സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവ ചുമത്താനുള്ള തീരുമാനം നിസാരമായി കാണുന്നില്ലെന്നും, ഒരു മുന്നറിയിപ്പ് നല്‍കേണ്ടത് അത്യാവശ്യമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയായിരുന്നു റഷ്യയുടെ ഏറ്റവും വലിയ ഉപഭോക്താവ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തിയത്. അതത്ര എളുപ്പമായിരുന്നില്ലെങ്കിലും, താന്‍ ചെയ്തത് വലിയൊരു കാര്യമാണെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

റഷ്യയ്‌ക്കെതിരെ ഇതിനകം തന്നെ കാര്യമായ നടപടികള്‍ താന്‍ സ്വീകരിച്ചിട്ടുണ്ട്. ഇത് യുഎസിനെക്കാളുപരി യൂറോപ്പിന്റെ പ്രശ്‌നമാണെന്ന് ഓര്‍ക്കണമെന്നും ട്രംപ് പറഞ്ഞു. താന്‍ പ്രസിഡന്റായത് ലോകത്ത് വിവിധ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തിയെന്ന അവകാശവാദം ട്രംപ് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു.

ഏഴ് യുദ്ധങ്ങള്‍ പരിഹരിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷമുള്‍പ്പെടെ പരിഹരിച്ചു. ചില സംഘര്‍ഷങ്ങള്‍ വലുതും പരിഹരിക്കാന്‍ ബുദ്ധിമുട്ടുള്ളവയുമായിരുന്നു. കോംഗോ, റുവാണ്ട രാജ്യങ്ങളുടെ സംഘര്‍ഷങ്ങളും പരിഹരിച്ചു. 31 വര്‍ഷമായി ഈ സംഘര്‍ഷം തുടരുകയായിരുന്നു. നിരവധി പേരാണ് മരിച്ചത്. പരിഹരിക്കാന്‍ പ്രയാസമുള്ള യുദ്ധങ്ങളും താന്‍ പരിഹരിക്കുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഫോക്‌സ് ആൻഡ് ഫ്രണ്ട്‌സിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്‌.

Also Read: Donald Trump: വ്യാപാര തടസങ്ങള്‍ക്ക് പരിഹാരം; മോദിയോട് വൈകാതെ സംസാരിക്കുമെന്ന് ട്രംപ്

റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഓഗസ്ത് ഏഴിനാണ് യുഎസ് ഇന്ത്യയ്ക്ക് മേല്‍ തീരുവ ചുമത്തിയത്. യുഎസിന്റെ നടപടി ന്യായീകരിക്കാനാകാത്തതും, യുക്തിരഹിതവുമാണെന്നും ഇന്ത്യ വിമര്‍ശിച്ചിരുന്നു. ഇന്ത്യ അമേരിക്കൻ ക്രൂഡ്, എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങണമെന്ന് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നുണ്ടെന്ന്‌ വൈറ്റ് ഹൗസ് പ്രസിഡന്‍ഷ്യല്‍ പേഴ്‌സണല്‍ ഓഫീസ് ഡയറക്ടര്‍ സെര്‍ജോയി ഗോര്‍ വെളിപ്പെടുത്തിയിരുന്നു. നിലവിലുള്ള വ്യാപാര ചർച്ചകൾ ആ ദിശയിലാണെന്നും സെര്‍ജോയി ഗോര്‍ വ്യക്തമാക്കി.

Follow Us
Related Stories
US – Iran Conflict: അമേരിക്കൻ ഹെലികോപ്റ്റർ തകർത്ത് ഇറാൻ, പ്രത്യാക്രമണം ആരംഭിച്ച് യുഎസ്
Dubai Flights Cancelled: മിഡിൽ ഈസ്റ്റ് സംഘർഷം: ദുബായിലേക്കുള്ള നിരവധി അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി
H-1B Visa: യുഎസ് H-1B വിസ ഫീസ് നിയമം റദ്ദാക്കി കോടതി; ഇന്ത്യക്കാര്‍ക്ക് നേട്ടം, ട്രംപിന് കനത്ത തിരിച്ചടി
Ebola travel restrictions: എബോള പ്രതിരോധം ശക്തമാക്കി യു.എ.ഇ: വിസകൾക്ക് വിലക്ക്, പുതിയ യാത്രാ നിയന്ത്രണങ്ങളുമായി എമിറേറ്റ്‌സും ഫ്ലൈദുബായും
Ebola travel advisory: എബോള‌ ആശങ്ക വേണ്ടെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം; യാത്രക്കാർക്ക് കർശന നിർദേശങ്ങൾ ഇതാ
Israel-Iran Attack: ഇറാനില്‍ ഇസ്രായേലിന്റെ മിസൈല്‍ മഴ; ട്രംപിന്റെ സമാധാന കരാര്‍ പൊളിയും, പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്
ഉണക്കമീന്‍ കഴിച്ചാല്‍ വൃക്കയ്ക്ക് പണിയാണ്, പക്ഷെ ഇങ്ങനെ കഴിക്കാം
ലോകകപ്പിലെ 10 പ്രധാന താരങ്ങള്‍
ഈ ഭാ​ഗങ്ങളിൽ വേദനയുണ്ടോ? ഹാർട്ട് അറ്റാക്കാകാം
പീസ് ലില്ലി വായുവിനെ ശുദ്ധീകരിക്കുമോ? ഗുണങ്ങളേറെ
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ
Viral Video: മഴയത്ത് വൈറലായൊരു പോലീസുകാരൻ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം