Gaza Ceasefire: ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതിന് അംഗീകാരം നല്‍കി ഇസ്രായേല്‍; വിസമ്മതിച്ച് ഹമാസ്

Gaza Ceasefire Updates: പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് വെടിനിര്‍ത്തല്‍ കാലയളവില്‍ റമദാനെയും ഏപ്രില്‍ പകുതി വരെ നീണ്ടുനില്‍ക്കുന്ന പെസഹ പെരുന്നാളിനെയും ഉള്‍പ്പെടുത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

Gaza Ceasefire: ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതിന് അംഗീകാരം നല്‍കി ഇസ്രായേല്‍; വിസമ്മതിച്ച് ഹമാസ്

ഗസയില്‍ നിന്നുള്ള ദൃശ്യം

Published: 

02 Mar 2025 | 11:10 AM

കെയ്‌റോ: ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതിന് അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശത്തിന് അംഗീകാരം നല്‍കി ഇസ്രായേല്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ആണ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ ഹമാസ് തയാറായിട്ടില്ല.

പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് വെടിനിര്‍ത്തല്‍ കാലയളവില്‍ റമദാനെയും ഏപ്രില്‍ പകുതി വരെ നീണ്ടുനില്‍ക്കുന്ന പെസഹ പെരുന്നാളിനെയും ഉള്‍പ്പെടുത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

എന്നാല്‍ അമേരിക്കയുടെ നിര്‍ദേശങ്ങള്‍ ഹമാസ് അംഗീകരിക്കാത്തത് ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തിനുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള സന്നദ്ധത ഹമാസ് പലതവണ ആവര്‍ത്തിച്ചിരുന്നു. പക്ഷെ ആദ്യ ഘട്ടം കുറച്ചധികം ദിവസത്തേക്ക് നീട്ടി കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനാണ് ഇസ്രായേല്‍ ശ്രമിച്ചതെന്ന് ഹമാസ് ആരോപിച്ചു.

യുദ്ധം അവസാനിപ്പിക്കണം എന്ന നിലപാടായിരുന്നു ഹമാസ് സ്വകരിച്ചിരുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ തയാറാകുകയാണെങ്കില്‍ മുഴുവന്‍ ബന്ദികളെയും വിട്ട് നല്‍കുമെന്നും ഹമാസ് സൂചന നല്‍കിയിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വെടിനിര്‍ത്തല്‍ കാരറിന്റെ ആദ്യ ഘട്ടം അവസാനിക്കാനിരിക്കെ രണ്ടാം ഘട്ടത്തെ കുറിച്ച് യാതൊരുവിധ ഉറപ്പും ഇസ്രായേല്‍ നല്‍കിയിരുന്നില്ല. എന്നാല്‍ നിലവില്‍ ഇസ്രായേല്‍ പുറത്തിവിട്ടിരിക്കുന്ന പ്രസ്താവന അനുസരിച്ച് കരാര്‍ പ്രാബല്യത്തില്‍ വരുന്ന ദിവസം ബാക്കിയുള്ള ബന്ദികളില്‍ പകുതിയാളുകളെയും മോചിപ്പിക്കുമെന്നാണ്.

Also Read: Gaza War: ഗസ യുദ്ധം പുനരാരംഭിക്കുമെന്ന് നെതന്യാഹു; കരാര്‍ നിലനിര്‍ത്താനായി ശ്രമം തുടര്‍ന്ന് മധ്യസ്ഥ രാജ്യങ്ങള്‍

സ്ഥിരമായ വെടനിര്‍ത്തല്‍ ധാരണയിലെത്തിയാല്‍ മാത്രമേ ബാക്കിയുള്ള മോചിപ്പിക്കുകയുള്ളൂ. നിലവില്‍ ഒക്‌ടോബര്‍ ഏഴിലെ ആക്രമണത്തില്‍ ബന്ദികളാക്കപ്പെട്ട 251 പലസ്തീകളില്‍ 58 പേരാണ് ഗസയിലുള്ളത്. ഇതില്‍ 34 പേര്‍ മരണപ്പെട്ടതായി ഇസ്രായേല്‍ നേരത്തെ അറിയിച്ചിരുന്നു.

Follow Us
Related Stories
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്