US-Russia: പുടിന്‍ സത്യസന്ധനല്ല; രണ്ട് റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് യുഎസ് ഉപരോധം

Trump Sanctions Russian Companies: യുക്രെയ്ന്‍-റഷ്യ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് യുഎസ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്‍ വിസമ്മതിച്ച സാഹചര്യത്തില്‍, അതിന് ധനസഹായം നല്‍കുന്ന റഷ്യയുടെ രണ്ട് വലിയ എണ്ണ കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുന്നു.

US-Russia: പുടിന്‍ സത്യസന്ധനല്ല; രണ്ട് റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് യുഎസ് ഉപരോധം

വ്‌ളാഡിമിര്‍ പുടിന്‍, ഡൊണാള്‍ഡ് ട്രംപ്‌

Published: 

23 Oct 2025 | 06:11 AM

വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തി യുഎസ്. യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സത്യസന്ധത പുലര്‍ത്തിയില്ല എന്നാരോപിച്ചാണ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം. രണ്ട് കമ്പനികള്‍ക്കാണ് പ്രസിഡന്റ് ഉപരോധമേര്‍പ്പെടുത്തിയതെന്ന് യുഎസ് ട്രഷറി വകുപ്പ് അറിയിച്ചു. ബുഡാപെസ്റ്റില്‍ നടക്കാനിരുന്ന ട്രംപ്-പുടിന്‍ ഉച്ചകോടി മാറ്റിവെച്ചതിന് പിന്നാലെയാണ് ഉപരോധം. റോസ്‌നെഫ്റ്റ്, ലുക്കോയില്‍ എന്നീ കമ്പനികളാണ് നടപടി നേരിട്ടത്.

യുക്രെയ്ന്‍-റഷ്യ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് യുഎസ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്‍ വിസമ്മതിച്ച സാഹചര്യത്തില്‍, അതിന് ധനസഹായം നല്‍കുന്ന റഷ്യയുടെ രണ്ട് വലിയ എണ്ണ കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുന്നുവെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു.

റഷ്യന്‍ ഫെഡറേഷനെതിരെ യുഎസ് ഏര്‍പ്പെടുത്തുന്ന ഏറ്റവും വലിയ ഉപരോധങ്ങളില്‍ ഒന്നാണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു. ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെ പുടിന്‍ സത്യസന്ധമായും ആത്മാര്‍ത്ഥതയോടും ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ലെന്ന് ബെസെന്റ് ഫോക്‌സ് ബിസിനസിനോട് പ്രതികരിച്ചു.

കഴിഞ്ഞ ഓഗസ്റ്റില്‍ ട്രംപും പുടിനും അലാസ്‌കയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നില്ലെന്ന് മനസിലാക്കിയപ്പോള്‍ ട്രംപ് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുന്നു. എന്നാല്‍ ആ ചര്‍ച്ചകളില്‍ നമ്മള്‍ എവിടെയാണെന്ന കാര്യത്തില്‍ ട്രംപ് നിരാശനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Trump Putin Meeting: സമയം പാഴാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ്; ട്രംപ്-പുടിന്‍ കൂടിക്കാഴ്ച പ്രതിസന്ധിയില്‍

അതേസമയം, റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി യൂറോപ്യന്‍ യൂണിയനും അറിയിച്ചു. 2027 ഓടെ റഷ്യയില്‍ നിന്ന് ദ്രവീകൃത പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കുക, മോസ്‌കോ ഉപയോഗിക്കുന്ന എണ്ണ ടാങ്കറുകളെ കരിമ്പട്ടികയില്‍ ചേര്‍ക്കുക, റഷ്യന്‍ നയതന്ത്രജ്ഞര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ എന്നിവ അവയില്‍ ഉള്‍പ്പെടുന്നു.

Follow Us
Related Stories
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
UAE Labour Law: വാക്കാൽ മാത്രമുള്ള പിരിച്ചുവിടലിന് നിയമസാധുതയില്ല… യുഎഇയിൽ ജോലി ചെയ്യുന്നവർ അറിയേണ്ട നിയമം
UAE Passport and Visa Services: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം
Dr. Shamsheer Vayalil: ദുബായ് വാഹനാപകടം; കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ സഹായവുമായി ഡോ. ഷംഷീർ വയലിൽ
Iran War: ഇന്ത്യന്‍ കപ്പലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച് ഇറാന്‍; ആരോപണവുമായി ട്രംപ്
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്