Mamitha Baiju: ‘പപ്പയുടെ ക്ലിനിക്കിലെ കുട്ടി ഡോക്ടറായിരുന്നു ഞാന്‍, ഗ്ലാമറൊക്കെ ശാശ്വതമാണെന്ന് വിശ്വസിക്കുന്നില്ല’

Mamitha Baiju About Her Father: പിതാവിനെ കുറിച്ച് നേരത്തെ മമിതയും സംസാരിച്ചിട്ടുണ്ട്. അച്ഛന് ഒരു നടനാകാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും സാഹചര്യം അദ്ദേഹത്തെ ഡോക്ടറാക്കുകയായിരുന്നു എന്നുമാണ് നേരത്തെ മമിത പറഞ്ഞിരുന്നത്. മമിത മുമ്പ് അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

Mamitha Baiju: പപ്പയുടെ ക്ലിനിക്കിലെ കുട്ടി ഡോക്ടറായിരുന്നു ഞാന്‍, ഗ്ലാമറൊക്കെ ശാശ്വതമാണെന്ന് വിശ്വസിക്കുന്നില്ല

മമിത ബൈജുവും പിതാവും

Published: 

04 Jul 2025 | 05:24 PM

ദേശീയ ഡോക്ടര്‍ ദിനത്തില്‍ നടിയും അവതാരകയുമായ മീനാക്ഷി അനൂപ് പങ്കുവെച്ച കുറിപ്പ് വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. നടി മമിത ബൈജുവിന്റെ അച്ഛനെ കുറിച്ചുള്ളതായിരുന്നു അത്. തങ്ങളുടെ ഫാമിലി ഡോക്ടറാണ് ഡോ. ബൈജു എന്നാണ് മീനാക്ഷി പറഞ്ഞത്.

പിതാവിനെ കുറിച്ച് നേരത്തെ മമിതയും സംസാരിച്ചിട്ടുണ്ട്. അച്ഛന് ഒരു നടനാകാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും സാഹചര്യം അദ്ദേഹത്തെ ഡോക്ടറാക്കുകയായിരുന്നു എന്നുമാണ് നേരത്തെ മമിത പറഞ്ഞിരുന്നത്. മമിത മുമ്പ് അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

താനൊരു ഡോക്ടറാകണമെന്ന മോഹം തന്റെ അച്ഛന് ഉണ്ടായിരുന്നുവെന്നും പിന്നീട് സിനിമയാണ് തന്റെ വഴിയെന്ന് തിരിച്ചറിയുകയുമായിരുന്നുവെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മമിത പറയുന്നു.

”ഞാനൊരു ഡോക്ടര്‍ ആകണമെന്നായിരുന്നു പപ്പയുടെ ആഗ്രഹം. എന്നാല്‍ ആറേഴ് സിനിമ കഴിഞ്ഞപ്പോള്‍ ആ മോഹം ഞാന്‍ ഉപേക്ഷിച്ചു. സിനിമാരംഗം പപ്പയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ്. സിനിമാ സംവിധായകന്‍ ആകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. എന്നാല്‍ വീട്ടിലെ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല.

പപ്പ നന്നായി പഠിക്കുന്ന ആളായിരുന്നു. അതുകൊണ്ട് പഠിച്ച് ഡോക്ടറായി. മെഡിക്കല്‍ കോളേജിലെ ജോലിക്കും അമൃതയിലെ റിസര്‍ച്ചിനും ശേഷമാണ് ഞങ്ങളുടെ നാട്ടില്‍ സ്വന്തം ക്ലിനിക്ക് തുടങ്ങിയത്. സിനിമ ആഗ്രഹിച്ച് പപ്പ ഡോക്ടറായപ്പോള്‍, ഞാന്‍ ഡോക്ടറാകാന്‍ ആഗ്രഹിച്ച് സിനിമയിലെത്തി.

Also Read: Bethlehem Kudumba Unit: നിവിൻ പോളി, ഒപ്പം മമിത ബൈജുവും; ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ പ്രഖ്യാപിച്ച് ഫഹദ് ഫാസിൽ

കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ഞാന്‍ പപ്പയുടെ ക്ലിനിക്കില്‍ പോയിരിക്കും. അവിടെ വരുന്നവരെല്ലാം എന്നെ കുട്ടി ഡോക്ടര്‍ എന്നായിരുന്നു വിളിച്ചിരുന്നത്. അന്ന് ഞാനും ഡോക്ടറാകുമെന്നാണ് വിശ്വസിച്ചിരുന്നത്. പക്ഷെ വിധിച്ചത് അതല്ല, എന്റെ അച്ഛനും അമ്മയും കഷ്ടപ്പെട്ടതിന്റെ ഫലമാണ് എല്ലാം. ഈ ഗ്ലാമറൊക്കെ ശാശ്വതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല,” മമിത പറയുന്നു.

Follow Us
Related Stories
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
Oscars Awards 2026: 98-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു; തിരക്കഥയിൽ മുത്തമിട്ടു ‘സിന്നേഴ്സ്’
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു