Mamitha Baiju: ‘പപ്പയുടെ ക്ലിനിക്കിലെ കുട്ടി ഡോക്ടറായിരുന്നു ഞാന്‍, ഗ്ലാമറൊക്കെ ശാശ്വതമാണെന്ന് വിശ്വസിക്കുന്നില്ല’

Mamitha Baiju About Her Father: പിതാവിനെ കുറിച്ച് നേരത്തെ മമിതയും സംസാരിച്ചിട്ടുണ്ട്. അച്ഛന് ഒരു നടനാകാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും സാഹചര്യം അദ്ദേഹത്തെ ഡോക്ടറാക്കുകയായിരുന്നു എന്നുമാണ് നേരത്തെ മമിത പറഞ്ഞിരുന്നത്. മമിത മുമ്പ് അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

Mamitha Baiju: പപ്പയുടെ ക്ലിനിക്കിലെ കുട്ടി ഡോക്ടറായിരുന്നു ഞാന്‍, ഗ്ലാമറൊക്കെ ശാശ്വതമാണെന്ന് വിശ്വസിക്കുന്നില്ല

മമിത ബൈജുവും പിതാവും

Published: 

04 Jul 2025 | 05:24 PM

ദേശീയ ഡോക്ടര്‍ ദിനത്തില്‍ നടിയും അവതാരകയുമായ മീനാക്ഷി അനൂപ് പങ്കുവെച്ച കുറിപ്പ് വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. നടി മമിത ബൈജുവിന്റെ അച്ഛനെ കുറിച്ചുള്ളതായിരുന്നു അത്. തങ്ങളുടെ ഫാമിലി ഡോക്ടറാണ് ഡോ. ബൈജു എന്നാണ് മീനാക്ഷി പറഞ്ഞത്.

പിതാവിനെ കുറിച്ച് നേരത്തെ മമിതയും സംസാരിച്ചിട്ടുണ്ട്. അച്ഛന് ഒരു നടനാകാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും സാഹചര്യം അദ്ദേഹത്തെ ഡോക്ടറാക്കുകയായിരുന്നു എന്നുമാണ് നേരത്തെ മമിത പറഞ്ഞിരുന്നത്. മമിത മുമ്പ് അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

താനൊരു ഡോക്ടറാകണമെന്ന മോഹം തന്റെ അച്ഛന് ഉണ്ടായിരുന്നുവെന്നും പിന്നീട് സിനിമയാണ് തന്റെ വഴിയെന്ന് തിരിച്ചറിയുകയുമായിരുന്നുവെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മമിത പറയുന്നു.

”ഞാനൊരു ഡോക്ടര്‍ ആകണമെന്നായിരുന്നു പപ്പയുടെ ആഗ്രഹം. എന്നാല്‍ ആറേഴ് സിനിമ കഴിഞ്ഞപ്പോള്‍ ആ മോഹം ഞാന്‍ ഉപേക്ഷിച്ചു. സിനിമാരംഗം പപ്പയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ്. സിനിമാ സംവിധായകന്‍ ആകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. എന്നാല്‍ വീട്ടിലെ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല.

പപ്പ നന്നായി പഠിക്കുന്ന ആളായിരുന്നു. അതുകൊണ്ട് പഠിച്ച് ഡോക്ടറായി. മെഡിക്കല്‍ കോളേജിലെ ജോലിക്കും അമൃതയിലെ റിസര്‍ച്ചിനും ശേഷമാണ് ഞങ്ങളുടെ നാട്ടില്‍ സ്വന്തം ക്ലിനിക്ക് തുടങ്ങിയത്. സിനിമ ആഗ്രഹിച്ച് പപ്പ ഡോക്ടറായപ്പോള്‍, ഞാന്‍ ഡോക്ടറാകാന്‍ ആഗ്രഹിച്ച് സിനിമയിലെത്തി.

Also Read: Bethlehem Kudumba Unit: നിവിൻ പോളി, ഒപ്പം മമിത ബൈജുവും; ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ പ്രഖ്യാപിച്ച് ഫഹദ് ഫാസിൽ

കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ഞാന്‍ പപ്പയുടെ ക്ലിനിക്കില്‍ പോയിരിക്കും. അവിടെ വരുന്നവരെല്ലാം എന്നെ കുട്ടി ഡോക്ടര്‍ എന്നായിരുന്നു വിളിച്ചിരുന്നത്. അന്ന് ഞാനും ഡോക്ടറാകുമെന്നാണ് വിശ്വസിച്ചിരുന്നത്. പക്ഷെ വിധിച്ചത് അതല്ല, എന്റെ അച്ഛനും അമ്മയും കഷ്ടപ്പെട്ടതിന്റെ ഫലമാണ് എല്ലാം. ഈ ഗ്ലാമറൊക്കെ ശാശ്വതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല,” മമിത പറയുന്നു.

Follow Us
Related Stories
“വഴിവെട്ടി വഴിവെട്ടി വന്നതാ”; വേടൻ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് തുറന്നു പറഞ്ഞ് ഗബ്രി
പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!
Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
BTS: ഗ്രാമിയോട് ‘നോ’ പറഞ്ഞ് ബിടിഎസ്! റേസിസത്തിനെതിരെ ശക്തമായ നിലപാട്
Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും
Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി