French Open 2025: വിട്ടുകൊടുക്കില്ല മോനേ, ഫ്രഞ്ച് ഓപ്പണ്‍ കിരീടം അല്‍കാരസിന്റെ കൈയില്‍ ഭദ്രം, സിന്നര്‍ അടിയറവ് പറഞ്ഞു

Carlos Alcaraz Defends French Open Title: ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലില്‍ 4-6, 6-7, 6-4, 7-6, 7-6 സ്‌കോറിലാണ് അല്‍കാരസ് സിന്നറെ കീഴടക്കി കിരീടനേട്ടം ആവര്‍ത്തിച്ചത്. ടൈ ബ്രേക്കറില്‍ അല്‍കാരസ് കിരീടം ചൂടിയപ്പോഴേക്കും ഫൈനലിന്റെ ദൈര്‍ഘ്യം അഞ്ച് മണിക്കൂറും 29 മിനിറ്റും നീണ്ടുനിന്നു

French Open 2025: വിട്ടുകൊടുക്കില്ല മോനേ, ഫ്രഞ്ച് ഓപ്പണ്‍ കിരീടം അല്‍കാരസിന്റെ കൈയില്‍ ഭദ്രം, സിന്നര്‍ അടിയറവ് പറഞ്ഞു

കാർലോസ് അൽകാരാസ്

Published: 

09 Jun 2025 | 06:24 AM

‘പുലി പതുങ്ങിയത് ഒളിക്കാനല്ല, കുതിക്കാനാണ്’ ! ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെ ആവേശപ്പോരാട്ടത്തില്‍ കാര്‍ലോസ് അല്‍കാരസ് കിരീടം നിലനിര്‍ത്തിയപ്പോള്‍ ആരാധകര്‍ ഒരുപക്ഷേ ചിന്തിച്ചത് ഇങ്ങനെയായിരിക്കാം. ആദ്യ രണ്ട് സെറ്റും നഷ്ടമായതിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ലോക ഒന്നാം നമ്പര്‍ താരം ജാനിക് സിന്നറെ അല്‍കാരസ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലില്‍ 4-6, 6-7, 6-4, 7-6, 7-6 സ്‌കോറിലാണ് അല്‍കാരസ് സിന്നറെ കീഴടക്കി കിരീടനേട്ടം ആവര്‍ത്തിച്ചത്.

ആദ്യ രണ്ട് സെറ്റുകള്‍ അല്‍കാരസിന് നഷ്ടമായിരുന്നു. സിന്നര്‍ ജേതാവാകുമെന്ന് ആരാധകര്‍ കുറച്ചുനേരമെങ്കിലും ചിന്തിച്ച നിമിഷം. എന്നാല്‍ കുതിച്ചെത്തിയ അല്‍കാരസ് തുടര്‍ന്നുള്ള മൂന്ന് സെറ്റുകള്‍ വെട്ടിപിടിക്കുകയായിരുന്നു. 6-4, 7-6, 7-6 എന്നീ സ്‌കോറുകള്‍ക്ക് അല്‍കാരസ് അവസാന മൂന്ന് സെറ്റുകളും സ്വന്തമാക്കിയപ്പോള്‍ സിന്നര്‍ അടിയറവ് പറഞ്ഞു.

ടൈ ബ്രേക്കറില്‍ അല്‍കാരസ് കിരീടം ചൂടിയപ്പോഴേക്കും ഫൈനലിന്റെ ദൈര്‍ഘ്യം അഞ്ച് മണിക്കൂറും 29 മിനിറ്റും നീണ്ടുനിന്നു. ഫ്രഞ്ച് ഓപ്പൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലാണ് ഇത്. 1982-ൽ പാരീസിൽ മാറ്റ്സ് വിലാൻഡറും ഗില്ലെർമോ വിലാസും തമ്മില്‍ നടന്ന ഫൈനല്‍ മത്സരമായിരുന്നു ഇതിന് മുമ്പുണ്ടായിരുന്നതിലെ ഏറ്റവും ദൈര്‍ഘ്യമേറിയത്. അന്ന് നാല് മണിക്കൂറും 42 മിനിറ്റും മത്സരം നീണ്ടുനിന്നു.

Read Also: French Open 2025 : സബലങ്കയെ തകർത്ത് ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ട് യുഎസിൻ്റെ കോകോ ഗൗഫ്

ഗ്രാൻഡ് സ്ലാം ഫൈനലുകളിൽ കാർലോസ് അൽകറാസ് തന്റെ അപരാജിത റെക്കോർഡ് (5-0) വീണ്ടും ശക്തമാക്കി. സിന്നറുടെ 20 മത്സരങ്ങളിലെ അപരാജിതക്കുതിപ്പിനും 22 കാരനായ സ്പാനിഷ് താരം വിരാമമിട്ടു. അഞ്ച് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടത്തില്‍ ഇതിഹാസങ്ങളായ ബ്യോൺ ബോർഗിനും റാഫേൽ നദാലിനും ഒപ്പം അല്‍കാരസും ഇനി പങ്കാളിയാണ്. കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ സിന്നറിന് ആ നേട്ടം ഫ്രഞ്ച് ഓപ്പണില്‍ സ്വന്തമാക്കാനായില്ല.

Loading...
Unable to load recommendations.
Follow Us
Related Stories
Sanju Samson: ‘ആത്മവിശ്വാസത്തില്‍ നിന്നാണ് ഞാന്‍ വളര്‍ന്നത്, എത്രത്തോളം മികച്ചതാണെന്ന് തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്തേണ്ടതില്ല’
മാവേലി ഒന്ന് പൊക്കോട്ടെ അ‌ണ്ണൻ ഇങ്ങ് വരും! ഗാലറി ഇളക്കുന്ന വെടിക്കെട്ട് കാണാൻ 29ന് കാര്യവട്ടത്തേക്ക് പോര്
എണ്ണിപ്പെറുക്കി എടുക്കുമ്പോൾ മെസി തന്നെ ജയിക്കുമോ; 2026 ബാലൺ ഡി ഓർ: സാധ്യതയിൽ മുന്നിൽ ഇവർ 5 പേർ
‘ഡബിളാ ശരിക്കും ഡബിള്’! ലാമിൻ യമാലിന്റെ മലയാളി അ‌പരനെ പൊക്കി ഇൻസ്റ്റാ മല്ലൂസ്
51 വർഷമായുള്ള കാത്തിരിപ്പ് തുടരും! അ‌ർജന്റീനയോട് തോറ്റ് ഇന്ത്യ ഹോക്കി ലോകകപ്പ് സെമി കാണാതെ പുറത്ത്
മകൾക്കൊപ്പം ഹെലികോപ്ടർ അ‌പകടത്തിൽ മരിച്ച ‘ഇതിഹാസ ആരാധകൻ’; മാംബ ജഴ്സിയിൽ ജന്മദിനം സ്മരിച്ച് ബാഴ്സലോണ
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
വീട്ടിൽ മണിപ്ലാന്റ് ഉണ്ടെങ്കിൽ പാമ്പ് വരും!
ദിവസവും നടന്നിട്ടും റിസൾട്ട് കിട്ടുന്നില്ലേ? മാറ്റാം ഈ ശീലങ്ങൾ !
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി