Israel Syria Conflict: ‘ഡ്രൂസി’നെ സഹായിക്കാന്‍ സിറിയയില്‍ ഇസ്രായേല്‍ ആക്രമണം; സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയെന്ന്‌ യുഎസ്‌

Marco Rubio confirms steps agreed to end Syria fighting: സുവൈദയിൽ നിന്ന് സിറിയൻ സൈന്യം പിൻവാങ്ങാൻ തുടങ്ങിയതായി സിറിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ സന റിപ്പോര്‍ട്ട് ചെയ്തു. സിറിയൻ സർക്കാരും സുവൈദയുടെ മതനേതാക്കളും തമ്മിലുള്ള ധാരണ പ്രകാരമാണ് സൈന്യം പിന്‍വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്

Israel Syria Conflict: ഡ്രൂസിനെ സഹായിക്കാന്‍ സിറിയയില്‍ ഇസ്രായേല്‍ ആക്രമണം; സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയെന്ന്‌ യുഎസ്‌

ഇസ്രായേൽ-സിറിയൻ അതിർത്തിയിൽ ഡ്രൂസ് പ്രതിഷേധിക്കുന്നു

Published: 

17 Jul 2025 | 06:50 AM

സിറിയയിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിച്ചെന്ന് യുഎസ്. ദമാസ്‌കസിലെ സിറിയന്‍ പ്രതിരോധമന്ത്രാലയമാണ് ഇസ്രായേല്‍ ആക്രമിച്ചത്. സുവൈദയില്‍ ഷിയാ വിഭാഗമായ ഡ്രൂസുകളും, ബിദുനി ഗോത്രങ്ങളും തമ്മിലുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെയാണ് ഇസ്രായേലിന്റെ ആക്രമണം. ‘ഡ്രൂസ് സഹോദരങ്ങളെ’ രക്ഷിക്കാനും സിറിയന്‍ ഭരണകൂടത്തിന്റെ ഗുണ്ടാസംഘങ്ങളെ ഇല്ലാതാക്കാനുമാണ് ആക്രമണം നടത്തിയത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍ ഇസ്രായേലിന്റേത് വഞ്ചനാപരമായ നീക്കമാണെന്ന് സിറിയന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

ഡ്രൂസ്-ബിദുനി സംഘര്‍ഷത്തില്‍ ഞായറാഴ്ച മുതല്‍ സുവൈദയില്‍ 300-ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സിറിയയിലെ പ്രശ്‌നങ്ങളില്‍ ആശങ്കയുണ്ടെന്നും, എന്നാല്‍ ഇത് അവസാനിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. അസ്വസ്ഥത ഉളവാക്കുന്ന ഈ സാഹചര്യം അവസാനിപ്പിക്കുന്നതിനുള്ള പ്രത്യേക നടപടികള്‍ക്ക് ധാരണയായെന്നും അദ്ദേഹം ‘എക്‌സി’ല്‍ കുറിച്ചു.

നിലവിലെ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കാൻ യുഎസും അറേബ്യന്‍ രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ അക്രമം അവസാനിപ്പിക്കാന്‍ എന്തെങ്കിലും ധാരണയായോ എന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടില്ല.

സുവൈദയിൽ നിന്ന് സിറിയൻ സൈന്യം പിൻവാങ്ങാൻ തുടങ്ങിയതായി സിറിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ സന റിപ്പോര്‍ട്ട് ചെയ്തു. സിറിയൻ സർക്കാരും സുവൈദയുടെ മതനേതാക്കളും തമ്മിലുള്ള ധാരണ പ്രകാരമാണ് സൈന്യം പിന്‍വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

Read Also: സിറിയയിൽ ഇസ്രായേൽ ബോംബാക്രമണം; വാർത്ത വായിക്കുന്നതിനിടെ അവതാരിക പേടിച്ചോടി

ഡ്രൂസ് ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ, ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷറയെയും സർക്കാരിനെയും സംശയത്തോടെയാണ് കാണുന്നത്. കഴിഞ്ഞ എട്ട് മാസത്തിനിടെ നിരവധി വിഭാഗീയ അക്രമങ്ങളാണ് സിറിയയില്‍ പൊട്ടിപ്പുറപ്പെട്ടത്. ഡ്രൂസിനെ ആക്രമിച്ച സൈന്യം പൂര്‍ണമായും പിന്‍വാങ്ങുന്നതുവരെ തങ്ങളുടെ സൈന്യം സുവൈദയില്‍ ശക്തമായി തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.

Follow Us
Related Stories
Dubai Parking Fee Hike 2026: ദുബായിലെ വാഹനമുടമകൾക്ക് പണികിട്ടി… ഇനി പണം പോകുന്ന വഴിയിൽ ഇതുകൂടി
Narendra Modi Israel Speech: ‘ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ എപ്പോഴും ഇസ്രായേലിനൊപ്പം ഉണ്ടാകും’
Anthony Albanese: ബോംബ് ഭീഷണി; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെ ഔദ്യോഗിക വസതിയില്‍ നിന്ന് മാറ്റി
UAE Global Residence Index 2026: അമേരിക്കയെയും ലണ്ടനെയും പിന്നിലാക്കി യു.എ.ഇ, താമസിക്കാൻ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക്
Iran-US Tension: ഡീലുണ്ടായില്ലെങ്കില്‍ ഇറാനില്‍ ‘മോശം’ കാര്യങ്ങള്‍ സംഭവിക്കും; ഭീഷണി സ്വരത്തില്‍ ട്രംപിന്റെ താക്കീത്‌
Saudi Arabia New rule: സൗദിയിൽ വിദേശ നിക്ഷേപകർക്ക് വൻ അവസരം, ആസ്ഥാനമില്ലെങ്കിലും സർക്കാർ കരാറുകൾ നേടാം
കറിക്ക് എരിവ് കൂടുതലാണോ? ടിപ്‌സുണ്ട്‌
വരണ്ട ചുണ്ടാണോ പ്രശ്നം? വഴിയുണ്ട്
ലക്കി ബാംബൂ വളർത്തുന്നുണ്ടോ? ഈ അബദ്ധങ്ങൾ ചെയ്യല്ലേ...
ചക്ക അച്ചാറുണ്ടാക്കിയാലോ? വര്‍ഷങ്ങളോളം സൂക്ഷിക്കാനും ബെസ്റ്റ്‌
2000 കിലോ തിരണ്ടി കോഴിക്കോട് പുതിയങ്ങാടി വഞ്ചികാരുടെ വലയിൽ കുടങ്ങിയപ്പോൾ
KSU പ്രവർത്തകർ ആരോഗ്യമന്ത്രിയെ ആക്രമിച്ചോ? വീഡിയോ
ജസ്റ്റിസ്‌ ജെ.ബി.കോശി കമ്മിഷന്‍ റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം; സന്തോഷം പ്രകടിപ്പിച്ച് ജോസ് കെ മാണി
സ്വകാര്യതയിലേക്കുള്ള സർക്കാരിന്റെ കടന്നുകയറ്റം അംഗീകരിക്കാനാകില്ല; ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി അധികാരം ഒഴിയണമെന്ന് രമേശ് ചെന്നിത്തില