Taliban: സ്ത്രീകള്‍ക്കെതിരായ അതിക്രമം; താലിബാന്‍ നേതാക്കള്‍ക്കെതിരെ ഐസിസിയുടെ അറസ്റ്റ് വാറന്റ്

Arrest Warrants Against Taliban Leaders: താലിബാന്റെ ലിംഗ നയങ്ങള്‍ക്കെതിരെ നില്‍ക്കുന്ന അഫ്ഗാന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ലക്ഷ്യം വെച്ച് ലിംഗാധിഷ്ഠിച പീഡനം. മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങള്‍ എന്നിവ ഇരുവരും ചെയ്തതായി തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി.

Taliban: സ്ത്രീകള്‍ക്കെതിരായ അതിക്രമം; താലിബാന്‍ നേതാക്കള്‍ക്കെതിരെ ഐസിസിയുടെ അറസ്റ്റ് വാറന്റ്

താലിബാനെതിരെയുള്ള പ്രതിഷേധത്തില്‍ നിന്നുള്ള ദൃശ്യം

Published: 

09 Jul 2025 | 11:44 AM

ഹേഗ്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതാക്കള്‍ക്കെതിരെ രാജ്യാന്തര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്ദ്‌സാദ, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ ചീഫ് ജസ്റ്റിസ് അബ്ദുള്‍ ഹക്കിം ഹഖാനി എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറന്റ്.

താലിബാന്റെ ലിംഗ നയങ്ങള്‍ക്കെതിരെ നില്‍ക്കുന്ന അഫ്ഗാന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ലക്ഷ്യം വെച്ച് ലിംഗാധിഷ്ഠിച പീഡനം. മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങള്‍ എന്നിവ ഇരുവരും ചെയ്തതായി തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറമെ ലിംഗവിവേചനത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന മറ്റാളുകളും പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

റോം നിയമത്തിലെ ആര്‍ട്ടിക്കിള്‍ 7(1)(h) പ്രകാരം താലിബാന്‍ നേതാക്കള്‍ മനുഷ്യത്വത്തിന് എതിരായ പീഡനങ്ങള്‍ക്ക് ഉത്തരവിട്ടുകൊണ്ടോ പ്രേരിപ്പിച്ചുകൊണ്ടോ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഈ പ്രവൃത്തികള്‍ ലിംഗഭേദത്തെയും രാഷ്ട്രീയ ബന്ധങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും കോടതി പറഞ്ഞു.

ഇതാദ്യമായാണ് ഐസിസി താലിബാന്‍ നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നത്. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത 2021 ഓഗസ്റ്റ് 15 മുതല്‍ 2025 ജനുവരി 20 വരെ കൊലപാതകം, തടവ്, പീഡനം, ബലാത്സംഗം, നിര്‍ബന്ധിത തിരോധാനങ്ങള്‍ എന്നിവ നടന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

Also Read: UAE Golden Visa: 23 ലക്ഷം നല്‍കിയാല്‍ യുഎഇയില്‍ ആജീവനാന്ത ഗോള്‍ഡന്‍ വിസ? കേട്ടതൊന്നുമല്ല സത്യം

ലിംഗഭേദം കണക്കിലെടുത്ത് താലിബാന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പ്രത്യേകം ലക്ഷ്യം വെച്ചിട്ടുണ്ട്. അവരുടെ മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു. വിദ്യാഭ്യാസം, സഞ്ചാര സ്വാതന്ത്ര്യം, സ്വകാര്യത, മതപരമായ ആവിഷ്‌കാരം എന്നിവയ്ക്കുള്ള അവകാശങ്ങളെ വെട്ടിക്കുറച്ചുള്ള ഉത്തരവുകളും ശാസനകളും താലിബാന്‍ പുറപ്പെടുവിച്ചതായും കോടതി വ്യക്തമാക്കി.

Follow Us
Related Stories
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
UAE Labour Law: വാക്കാൽ മാത്രമുള്ള പിരിച്ചുവിടലിന് നിയമസാധുതയില്ല… യുഎഇയിൽ ജോലി ചെയ്യുന്നവർ അറിയേണ്ട നിയമം
UAE Passport and Visa Services: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം
Dr. Shamsheer Vayalil: ദുബായ് വാഹനാപകടം; കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ സഹായവുമായി ഡോ. ഷംഷീർ വയലിൽ
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്