Taliban: സ്ത്രീകള്‍ക്കെതിരായ അതിക്രമം; താലിബാന്‍ നേതാക്കള്‍ക്കെതിരെ ഐസിസിയുടെ അറസ്റ്റ് വാറന്റ്

Arrest Warrants Against Taliban Leaders: താലിബാന്റെ ലിംഗ നയങ്ങള്‍ക്കെതിരെ നില്‍ക്കുന്ന അഫ്ഗാന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ലക്ഷ്യം വെച്ച് ലിംഗാധിഷ്ഠിച പീഡനം. മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങള്‍ എന്നിവ ഇരുവരും ചെയ്തതായി തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി.

Taliban: സ്ത്രീകള്‍ക്കെതിരായ അതിക്രമം; താലിബാന്‍ നേതാക്കള്‍ക്കെതിരെ ഐസിസിയുടെ അറസ്റ്റ് വാറന്റ്

താലിബാനെതിരെയുള്ള പ്രതിഷേധത്തില്‍ നിന്നുള്ള ദൃശ്യം

Published: 

09 Jul 2025 | 11:44 AM

ഹേഗ്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതാക്കള്‍ക്കെതിരെ രാജ്യാന്തര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്ദ്‌സാദ, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ ചീഫ് ജസ്റ്റിസ് അബ്ദുള്‍ ഹക്കിം ഹഖാനി എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറന്റ്.

താലിബാന്റെ ലിംഗ നയങ്ങള്‍ക്കെതിരെ നില്‍ക്കുന്ന അഫ്ഗാന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ലക്ഷ്യം വെച്ച് ലിംഗാധിഷ്ഠിച പീഡനം. മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങള്‍ എന്നിവ ഇരുവരും ചെയ്തതായി തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറമെ ലിംഗവിവേചനത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന മറ്റാളുകളും പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

റോം നിയമത്തിലെ ആര്‍ട്ടിക്കിള്‍ 7(1)(h) പ്രകാരം താലിബാന്‍ നേതാക്കള്‍ മനുഷ്യത്വത്തിന് എതിരായ പീഡനങ്ങള്‍ക്ക് ഉത്തരവിട്ടുകൊണ്ടോ പ്രേരിപ്പിച്ചുകൊണ്ടോ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഈ പ്രവൃത്തികള്‍ ലിംഗഭേദത്തെയും രാഷ്ട്രീയ ബന്ധങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും കോടതി പറഞ്ഞു.

ഇതാദ്യമായാണ് ഐസിസി താലിബാന്‍ നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നത്. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത 2021 ഓഗസ്റ്റ് 15 മുതല്‍ 2025 ജനുവരി 20 വരെ കൊലപാതകം, തടവ്, പീഡനം, ബലാത്സംഗം, നിര്‍ബന്ധിത തിരോധാനങ്ങള്‍ എന്നിവ നടന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

Also Read: UAE Golden Visa: 23 ലക്ഷം നല്‍കിയാല്‍ യുഎഇയില്‍ ആജീവനാന്ത ഗോള്‍ഡന്‍ വിസ? കേട്ടതൊന്നുമല്ല സത്യം

ലിംഗഭേദം കണക്കിലെടുത്ത് താലിബാന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പ്രത്യേകം ലക്ഷ്യം വെച്ചിട്ടുണ്ട്. അവരുടെ മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു. വിദ്യാഭ്യാസം, സഞ്ചാര സ്വാതന്ത്ര്യം, സ്വകാര്യത, മതപരമായ ആവിഷ്‌കാരം എന്നിവയ്ക്കുള്ള അവകാശങ്ങളെ വെട്ടിക്കുറച്ചുള്ള ഉത്തരവുകളും ശാസനകളും താലിബാന്‍ പുറപ്പെടുവിച്ചതായും കോടതി വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ