Kochi Ship Accident: കൊച്ചി കപ്പല്‍ അപകടം; കമ്പനിക്കെതിരെ കേസെടുത്ത് പോലീസ്

Police Filed Case Against MSC Elsa Company: മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്കുകള്‍ കൈകാര്യം ചെയ്തുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. അറുനൂറിലേറെ കണ്ടെയ്‌നറുകളുമായാണ് കപ്പല്‍ യാത്ര നടത്തിയിരുന്നത്. ഇത് ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് മുങ്ങുകയായിരുന്നു.

Kochi Ship Accident: കൊച്ചി കപ്പല്‍ അപകടം; കമ്പനിക്കെതിരെ കേസെടുത്ത് പോലീസ്

Kochi Ship Accident

Published: 

11 Jun 2025 | 02:51 PM

കൊച്ചി: വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലേക്ക് വരുന്നതിനിടെ കൊച്ചി പുറങ്കടലില്‍ വെച്ച് കപ്പല്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കേസെടുത്ത് പോലീസ്. എംഎസ്‌സി എല്‍സ 3 എന്ന കപ്പല്‍ കമ്പനിയെ ഒന്നാം പ്രതിയാക്കിയാണ് ഫോര്‍ട്ട് കൊച്ചി പോലീസ് കേസെടുത്തത്. രണ്ടാം പ്രതി ഷിപ്പ് മാസ്റ്ററാണ്.

മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്കുകള്‍ കൈകാര്യം ചെയ്തുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. അറുനൂറിലേറെ കണ്ടെയ്‌നറുകളുമായാണ് കപ്പല്‍ യാത്ര നടത്തിയിരുന്നത്. ഇത് ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് മുങ്ങുകയായിരുന്നു.

കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകളില്‍ കാത്സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കള്‍ ഉണ്ടായിരുന്നു. മാത്രമല്ല കപ്പലില്‍ നിന്നുള്ള ഇന്ധന ചോര്‍ച്ചയും ഭീഷണിയായി. മെയ് 25നായിരുന്നു അപകടം. ലൈബീരിയന്‍ കപ്പലാണ് എല്‍സ.

അതേസമയം, കപ്പലില്‍ നിന്ന് ഇന്ധനം കടലിലേക്ക് ചോരുന്നത് തടയാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. മാത്രമല്ല ഫ്യൂവല്‍ ഓയില്‍ ടാങ്ക് 22ന്റെ സൗണ്ടിങ് പൈപ്പിലുണ്ടായ ചോര്‍ച്ച മുങ്ങല്‍ വിദഗ്ധര്‍ പരിഹരിച്ചു. കൂടാതെ മറ്റൊരു സൗണ്ടിങ് പൈപ്പിന്റെ ക്യാപ് ഇളകിയിരുന്നതും പരിഹരിച്ചിട്ടുണ്ട്.

കപ്പലിന്റെ മെയിന്‍ എഞ്ചിന്‍ ല്യൂബ് ഓയില്‍ ടാങ്ക് 25 ലും 26 ലും ചോര്‍ച്ച കണ്ടെത്തിയിട്ടുണ്ട്. ഇത് അടയ്ക്കുന്നതിനായുള്ള നടപടികളാണ് നിലവില്‍ പുരോഗമിക്കുന്നത്. സിംഗപ്പൂര്‍ ആസ്ഥാനമായ ടിആന്‍ടി സാല്‍വേജില്‍ നിന്നുള്ള 12 മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തെത്തി. നടപടികള്‍ വേഗത്തിലാക്കാന്‍ 12 പേരെ കൂടി എത്തിക്കും.

Also Read: Kochi Ship Accident: കൊച്ചിയിലെ കപ്പല്‍ അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനം

48 മണിക്കൂറിനുള്ളില്‍ അത്യാധുനിക മുങ്ങല്‍ ഉപകരണങ്ങള്‍ എത്തിച്ച് കടലിനടിയിലുള്ള സാധനങ്ങള്‍ പുറത്തെത്തിക്കുകയും കപ്പലിലെ ടാങ്കുകളില്‍ നിന്ന് ഇന്ധനം മാറ്റുന്നതിനും വഴിയൊരുക്കും. ഉപകരണങ്ങള്‍ എത്തിച്ചതിന് ശേഷം മാത്രമേ ഇന്ധനം നീക്കം ചെയ്യുന്ന ജോലികള്‍ ആരംഭിക്കുകയുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍