Chotta Mumbai: ഒരു നായികയ്ക്കും കിട്ടാത്ത ഭാഗ്യമാണ് എനിക്ക് കിട്ടിയത്; ലാല്‍ സാറിനാണ് എഫേര്‍ട്ട് മുഴുവന്‍: മണിക്കുട്ടന്‍

Manikuttan About Mohanlal: കംപ്ലീറ്റ് എന്റര്‍ടെയ്‌നറായ ഛോട്ടാ മുംബൈയില്‍ സൈനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മണിക്കുട്ടനാണ്. ആ വേഷം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മണിക്കുട്ടന്‍.

Chotta Mumbai: ഒരു നായികയ്ക്കും കിട്ടാത്ത ഭാഗ്യമാണ് എനിക്ക് കിട്ടിയത്; ലാല്‍ സാറിനാണ് എഫേര്‍ട്ട് മുഴുവന്‍: മണിക്കുട്ടന്‍

ഛോട്ടാ മുംബൈ പോസ്റ്റര്‍, മണിക്കുട്ടന്‍

Published: 

09 Jun 2025 | 04:53 PM

മോന്‍ലാല്‍-അന്‍വര്‍ റഷീദ് കൂട്ടുക്കെട്ടിലൊരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഛോട്ടാ മുംബൈ കഴിഞ്ഞ ദിവസമാണ് റി റിലീസ് ചെയ്തത്. 2007ല്‍ റിലീസ് ചെയ്ത സമയത്ത് ലഭിച്ച അതേ വരവേല്‍പ്പ് തന്നെയാണ് ചിത്രത്തിന് 2025ലും ലഭിക്കുന്നത്. നിരവധിയാളുകളാണ് തലയെയും പിള്ളേരെയും കാണാന്‍ തിയേറ്ററിലേക്ക് ഒഴുകിയെത്തുന്നത്.

കംപ്ലീറ്റ് എന്റര്‍ടെയ്‌നറായ ഛോട്ടാ മുംബൈയില്‍ സൈനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മണിക്കുട്ടനാണ്. ആ വേഷം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മണിക്കുട്ടന്‍.

തനിക്ക് മോഹന്‍ലാലിനൊപ്പം ചെയ്യാന്‍ സാധിച്ചത് ഒരു നായികയ്ക്കും അവസരം ലഭിക്കാത്ത സീനാണെന്നാണ് മണിക്കുട്ടന്‍ പറയുന്നത്. സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

”ലാലേട്ടന്‍ ഒട്ടും എഫേര്‍ട്ടില്ലാതെയാണ് കാര്യങ്ങളെ സമീപിക്കുന്നത്. അത് നമ്മളിലേക്ക് കൂടി അദ്ദേഹം പകര്‍ന്ന് നല്‍കും. എന്നെ ബുള്ളിറ്റിന്റെ മുന്നില്‍ കിടത്തികൊണ്ട് പോകുന്നൊരു രംഗമുണ്ട് സിനിമയില്‍. ഞങ്ങളെയും വെച്ച് അദ്ദേഹം ബുള്ളറ്റ് കറക്കിയെടുക്കണം. വളരെ പ്രയാസമുള്ള കാര്യമാണത്.

എന്നാല്‍ സീന്‍ അദ്ദേഹം വളരെ ഈസിയാക്കിയാണ് ചെയ്തത്. ഒരു നായികയ്ക്കും കിട്ടാത്ത ഭാഗ്യമാണല്ലോ ദൈവമേ എനിക്ക് കിട്ടിയത് എന്നാണ് ആ സീന്‍ ചെയ്യുമ്പോള്‍ എനിക്ക് തോന്നിയത്. ആ സീനില്‍ ഞാനും ബിജുക്കുട്ടന്‍ ചേട്ടനും വളരെ റിലാക്‌സ് ചെയ്ത് കിടക്കുകയാണ്. എന്നാല്‍ ലാല്‍ സാര്‍ അങ്ങനെയല്ല.

Also Read: Chotta Mumbai: അച്ഛന്‍ സീരിയസായി ഹോസ്പിറ്റലില്‍ കിടക്കുമ്പോഴാണ് മോഹന്‍ലാല്‍ ചെട്ടിക്കുളങ്ങര സോങ് ചെയ്യുന്നത്: മണിക്കുട്ടന്‍

അദ്ദേഹത്തിന് എന്നെ മുന്നില്‍ കിടത്തണം. പുറകില്‍ ബിജുക്കുട്ടന്‍ ചേട്ടനുണ്ട്. അതൊരു പഴയ ബുള്ളറ്റാണ്. അത് ഓടിച്ചിട്ട് വേണം വരാന്‍. അതുകൊണ്ട് തന്നെ എഫേര്‍ട്ട് മുഴുവന്‍ ലാല്‍ സാറിനാണ്. സെറ്റിലെ ഓരോ തമാശകളിലും നമ്മളെയും ഭാഗമാക്കാന്‍ ലാല്‍ സാര്‍ ശ്രദ്ധിക്കാറുണ്ട്. ഇത്തരമൊരു സിനിമയ്ക്ക് ആ വൈബ് ആവശ്യമാണ്,” മണിക്കുട്ടന്‍ പറയുന്നു.

Follow Us
Related Stories
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
Oscars Awards 2026: 98-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു; തിരക്കഥയിൽ മുത്തമിട്ടു ‘സിന്നേഴ്സ്’
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ക്യാരറ്റും ബീറ്റ്‌റൂട്ടും വെന്ത് കിട്ടുന്നില്ലേ? ഇതൊരു നുള്ള് ചേർക്കൂ
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു